പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും പ്രദോഷത്തിലുമായി നിത്യേന ചൊല്ലേണ്ട പ്രാര്‍ത്ഥന.
*"……ദിവസത്തില്‍ മൂന്നു പ്രാവശ്യം ചൊല്ലേണ്ട കടപ്രാര്‍ത്ഥനയെ സംബന്ധിച്ച്: ഓരോരുത്തരും തന്‍റെ പ്രാര്‍ത്ഥന സ്വയം ചൊല്ലണം. ഇത് ഒരു സ്വകാര്യസ്ഥലത്താകണമെന്ന നിബന്ധനയില്ല. അതായത് ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളായ ഗൃഹവും ആരാധനാസ്ഥലവും, രണ്ടിടത്തും ഒരാള്‍ക്ക് തന്‍റെ പ്രാര്‍ത്ഥന ചൊല്ലുന്നത് അനുവദനീയമാണ്. പക്ഷേ ഓരോ വൃക്തിയും തന്‍റെ പ്രാര്‍ത്ഥന സ്വയം ചൊല്ലണം. (അതായത്, അതേ വാക്കുകള്‍ ആലപിച്ചുകൊണ്ട് അതേസമയം തന്നെ, അതേ അംഗവിന്യാസങ്ങള്‍ ഒന്നിച്ചുതുടരുന്ന, മറ്റുള്ളവരുടെ കൂടെ ആകരുത്.) എന്നാല്‍ അവര്‍ മറ്റുള്ളവരുമായി ചേര്‍ന്ന് നല്ല ഫലപ്രദമായ ശബ്ദത്തില്‍ പ്രാര്‍ത്ഥനകള്‍ (ലിഖിതങ്ങള്‍ തുടങ്ങിയവയും) ആലപിക്കുകയാണെങ്കില്‍ അത് വളരെ നല്ലതാണ്…."
*ആരാണോ പ്രാര്‍ത്ഥിക്കാനായി ആഗ്രഹിക്കുന്നത് അവന്‍ തന്‍റെ കൈകള്‍ കഴുകട്ടെ. കഴുകുമ്പോള്‍ ഇങ്ങനെ പറയട്ടെ:
അല്ലയോ എന്‍റെ ദൈവമേ, ലോകത്തിന്‍റെ ആതിഥേയര്‍ക്ക് അങ്ങയുടെ ഗ്രന്ഥത്തിനുമേല്‍ യാതൊരവകാശവുമില്ലാത്തത്ര ഉറപ്പോടുകൂടി അങ്ങയുടെ ഗ്രന്ഥം മുറുകെപ്പിടിക്കുവാന്‍ എന്‍റെ കരത്തെ ശക്തമാക്കേണമേ. അതിന് ഉടമപ്പെടാത്ത എന്തിലും ഇടപെടാതിരിക്കുന്നതില്‍ നിന്ന് അതിനെ സംരക്ഷിക്കേണമേ. അങ്ങ് സത്യമായും സര്‍വ്വശക്തനും സര്‍വ്വാധികാരിയുമാണ്.
*തന്‍റെ മുഖം കഴുകുമ്പോള്‍, അവന്‍ ഇങ്ങനെ പറയട്ടെ:
അല്ലയോ എന്‍റെ പ്രഭോ! ഞാന്‍ എന്‍റെ വദനം അങ്ങയിലേക്കു തിരിച്ചിരിക്കുന്നു. അങ്ങയുടെ ആനുകൂല്യത്തിന്‍റെ വെളിച്ചം കൊണ്ട് അതിനെ പ്രകാശമാനമാക്കേണമേ. അങ്ങൊഴികെ മറ്റാരിലേക്കെങ്കിലും തിരിയുന്നതില്‍ നിന്ന്, എന്നിട്ട് അതിനെ സംരക്ഷിച്ചാലും.
*പിന്നീട് അവന്‍ എഴുന്നേറ്റു നിന്ന് കിബില (ആരാധനാബിന്ദു അതായത് അക്കയിലെ ബാഹ്ജി)യിലേക്കു മുഖം തിരിച്ച് ഇങ്ങനെപറയട്ടെ:
അവനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ദൈവം സാക്ഷ്യപ്പെടുത്തുന്നു. വെളിപാടിന്‍റെയും സൃഷ്ടിയുടേയും സാമ്രാജ്യങ്ങള്‍ അവന്‍റേതാണ്. അവന്‍, സത്യത്തില്‍ അവതരിപ്പിച്ചത് വെളിപാടിന്‍റെ പകല്‍ വസന്തമായവനെ, സിനായിയുടെ മുകളില്‍ സംസാരിച്ചവനെ, മഹത് ചക്രവാളം പ്രകാശിപ്പിക്കാന്‍ ഹേതുവായവനെ, മറികടന്ന് പോകാന്‍ വഴിയില്ലാത്തിടത്തു സ്ഥിതിചെയ്യുന്ന ആ പാരിജാതം (അവതാരം) പറഞ്ഞതായ: “ഓ! സര്‍വ്വാധീശന്‍ വന്നിരിക്കുന്നു. ഭൂമിയും ആകാണ്‍ശവും, തേജസ്സും അധികാരവും- സകലമനുഷ്യരുടെയും പ്രഭുവായ, മേലേ സിംഹാസനത്തിന്‍റേയും താഴെ ഭൂമിയുടെയും അധിശനായ-ദൈവത്തിന്‍റേതാണ് എന്ന വിളമ്പരം ആകാശഭൂമിയിലുളളവരോടും പ്രഖ്യാപിപ്പിക്കപ്പെട്ടിരിക്കുന്നത് ആരിലൂടെയാണോ, അവന്‍ സത്യമായും പ്രത്യക്ഷമായിരിക്കുന്നു.
കൈകള്‍ മുട്ടുകളില്‍ വെച്ച് കുനിഞ്ഞ് പിന്നീട് അവന്‍ ഇങ്ങനെ പറയട്ടെ:
എന്‍റെ സ്തുതിയ്ക്കും എന്നെ കൂടാതെ മറ്റാരുടെ സ്തുതിയ്ക്കും മീതെയായതും എന്‍റെ വിവരണത്തിനും ഭൂസ്വര്‍ഗ്ഗങ്ങളിലുള്ള സകലരുടേയും വിവരണത്തിനും മീതെയായതുണ്‍മായ അങ്ങ് വാഴ്ത്തപ്പെട്ടവനാകുന്നു.
*പിന്നീട് തുറന്ന കരങ്ങളോടെ എഴുന്നേറ്റുനിന്ന് കൈപ്പത്തികള്‍ മുഖത്തിനുനേരെ ഉയര്‍ത്തി അവന്‍ ഇങ്ങനെ പറയട്ടെ:
അല്ലയോ എന്‍റെ ദൈവമേ, യാചിക്കുന്ന വിരലുകളോടെ അങ്ങയുടെ ദയയുടേയും അങ്ങയുടെ കാരുണ്യത്തിന്‍റേയും അറ്റത്ത് മുറുകെപ്പിടിച്ചിട്ടുള്ളവനെ നിരാശപ്പെടുത്തരുതേ. കാരുണ്യം കാണിക്കുന്നവരില്‍ വെച്ച് ഏറ്റവും കാരുണ്യവാന്‍ അങ്ങാണ്.
*അവന്‍ പിന്നീട് ഇരുന്നിട്ട് ഇങ്ങനെ പറയട്ടെ:
അങ്ങയുടെ ഐക്യത്തേയും, അങ്ങയുടെ ഏകത്വത്തേയും, അങ്ങു ദൈവമാണെന്നും, അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അങ്ങു സത്യമായും അങ്ങയുടെ ധര്‍മ്മത്തെ വെളിപ്പെടുത്തി, അങ്ങയുടെ ഉടമ്പടിയെ പൂര്‍ത്തീകരിച്ചു. സകല ഭൂസ്വര്‍ഗ്ഗനിവാസികള്‍ക്കുമായി അങ്ങയുടെ കാരുണ്യത്തിന്‍റെ കവാടങ്ങള്‍ വിശാലമായി തുറന്നിട്ടു.
അങ്ങയിലേക്കു തിരിയുന്നതിന് ലോകത്തിന്‍റെ മാറ്റങ്ങളും അവസരങ്ങളും നിര്‍ണ്‍വിഘ്നങ്ങളായി ഗണിച്ച് അങ്ങയിലുള്ളത് ആര്‍ജ്ജിക്കുവാന്‍ പ്രതീക്ഷാപൂര്‍വ്വം തങ്ങളിലുള്ളതെല്ലാം നല്‍കിയ അങ്ങയുടെ പ്രിയങ്കരരായവരുടെ മേല്‍ അനുഗ്രഹവും സമാധാനവും, പ്രണാമവും, കീര്‍ത്തിയും കുടികൊള്ളുന്നു. അങ്ങ് സത്യത്തില്‍ എന്നും മാപ്പ് നല്‍കുന്നവനും, സര്‍വ്വൗദാര്യ നിധിയുമാണ്. “വിപദ്രക്ഷകനും സ്വയം വര്‍ത്തിയുമായ അവനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ദൈവം സാക്ഷ്യപ്പെടുത്തുന്നു.” നീണ്ട വചനത്തിനു പകരം ഈ വാക്കുകള്‍ ഉരുവിടാനായി ആരെങ്കിലും തെരഞ്ഞെടുക്കുകയാണെങ്കില്‍ അതുമതിയാകും. അതുപോല, ഇരിക്കുമ്പോള്‍ ഈ വചനങ്ങള്‍ ഉരുവിടാനായി അവന്‍ തെരഞ്ഞെടുത്താല്‍ അതും മതിയാകും. “അങ്ങയുടെ ഐക്യത്തേയും അങ്ങയുടെ ഏകത്വത്തേയും അങ്ങു ദൈവമാണെന്നും അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു.”
*(ബഹാഉള്ളയുടേയും ബാബിന്‍റേയും ദേവാലയങ്ങളില്‍ വെച്ച് വായിക്കപ്പെടുന്നതാണ് ഈ കുറിപ്പ്. അവരുടെ പേര്‍ക്കുള്ള വാര്‍ഷികാഘോഷങ്ങളിലും സാധാരണ ഇതുവായിക്കപ്പെടുന്നു.)
മഹിമാവിന്‍റെ മൂര്‍ത്തരൂപമായ, അഭംഗുരതയുടെ സാമ്രാട്ടായ, ഭൂവിലും ദ്യോവിലുമുള്ള എല്ലാറ്റിനും നാഥനായ ദൈവത്തിന്‍റെ അപ്രതിമ രാമണീയകത്വത്തില്‍ നിന്നു വിളങ്ങിവന്ന മഹത്വവും, അവിടുത്തെ ബൃഹത്തമമായ സ്വത്വത്തില്‍ നിന്നും പുലര്‍ന്ന സ്തുതിയും, അങ്ങയിലത്രേ കുടികൊള്ളുന്നത്. ദൈവത്തിന്‍റെ അധീശത്വവും ആധിപത്യവും, അവിടുത്തെ മഹാത്മ്യവും പ്രഭുത്വവും, അങ്ങയിലൂടെയാണ് പ്രകാശിതമായിരിക്കുന്നതെന്നും, അവിടുത്തെ അനിവാര്യവിധിയുടെ വിണ്ണില്‍ ചിരപുരാതനമഹത്വത്തിന്‍റെ പുലര്‍താരങ്ങളാണ് പ്രകാശം ചിതറിയിരിക്കുന്നതെന്നും, സൃഷ്ടിചക്രവാളത്തില്‍ അദൃശ്യശക്തിയുടെ ഭംഗിയാണ് തെളിഞ്ഞു വന്നിരിക്കുന്നതെന്നും എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. അങ്ങയുടെ ലേഖനിയുടെ കേവലമായ ഒരു ചലനംകൊണ്ട് “നീയുണ്ടാവട്ടെ” എന്ന വിധി നടപ്പിലാക്കപ്പെട്ടിരിക്കുന്നുവെന്നും, ദൈവത്തിന്‍റെ നിഗൂഢസന്ദേശം പ്രകാശിതമായിരിക്കുന്നുവെന്നും, സര്‍വ്വസൃഷ്ടിയും നടന്നിരിക്കുന്നുവെന്നും, സകലവെളിപാടുകളും പ്രേഷിതമായിരിക്കുന്നുവെന്നുംണ്‍കൂടി, സര്‍വ്വോപരി എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു.
അങ്ങയുടെ രാമണീയകത്തിലൂടെ സമാരാധ്യനായവന്‍റെ സൗന്ദര്യം അനാവൃതമായിരിക്കുന്നുവെന്നും, അങ്ങയുടെ മുഖത്തിലൂടെ അഭിലഷിതനായവന്‍റെ മുഖം പ്രകാശിതമായിരിക്കുന്നുവെന്നും, അങ്ങയുടെ ഒറ്റയൊരു വചനംകൊണ്ട് സൃഷ്ടിജാലത്തെയെല്ലാം, അവയില്‍ ഭക്തിപൂണ്ടവയെ മഹത്വത്തിന്‍റെ അധിതൃകയേറാനും, അവിശ്വാസം മുഴുത്തവയെ പാതാളഗര്‍ത്തത്തില്‍ പതിക്കാനും ഇടയാകത്തക്കവണ്ണം ദൈവം വിധം തിരിച്ചിരിക്കുന്നുവെന്നും, സര്‍വ്വോപരി, എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു.
അങ്ങയെ അറിയുന്നവന്‍ ദൈവത്തെ അറിയുന്നുവെന്നും, അങ്ങയുടെ സാന്നിദ്ധ്യം നേടിയവന്‍ ദൈവസാന്നിദ്ധ്യം നേടിയിരിക്കുന്നുവെന്നും എനിക്ക് സാക്ഷ്യപ്പെട്ടിരിക്കുന്നു. ആകയാല്‍, വലുതത്രെ അങ്ങയിലും അങ്ങയുടെ അടയാളങ്ങളിലും വിശ്വസിക്കുകയും അങ്ങയുടെ അധീശതക്കുമുമ്പില്‍ നമ്രശിരസ്സരാവുകയും അങ്ങയുമായുള്ള സമ്പര്‍ക്കത്താല്‍ സമ്മാനിതമാവുകയും അങ്ങയുടെ ഇച്ഛയുടെ സദാഹ്ലാദം ആര്‍ജ്ജിക്കുകയും, അങ്ങയെ വലയം ചെയ്യുകയും അങ്ങയുടെ സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുകയും ചെയ്തവരുടെ അനുഗ്രഹീതത്വം. അങ്ങയെ അതിക്രമിക്കുകയും അങ്ങയുടെ അടയാളങ്ങളെ നിരസിക്കയും അങ്ങയുടെ അധീശത്വത്തെ നിഷേധിക്കയും, അങ്ങക്കെതിരെ തലയുയര്‍ത്തി അങ്ങയുടെ മുഖത്തിനു നേരെ അഹന്തകാണിക്കയും, അങ്ങയുടെ ന്യായപ്രമാണങ്ങളെ വിമര്‍ശിക്കയും, അങ്ങയുടെ നിയമത്തിലും ആധിപത്യത്തിലും നിന്നു പാലായനം ചെയ്കയും, വിശുദ്ധലിഖിതങ്ങളില്‍ അങ്ങയുടെ കല്‍പ്പനയുടെ കൈവിരലുകള്‍ കുറിച്ചുവെച്ച അവിശ്വാസികളുടെ കൂടെ എണ്ണപ്പെടുകയും ചെയ്ത എല്ലാവരേയും ദുഃഖം പിടികൂടുന്നു.
എന്നില്‍ നിന്നും ഭൂവില്‍നിന്നും വിടര്‍ത്തിയെടുത്ത് അങ്ങയുടെ സാമീപ്യ സമ്പര്‍ക്കങ്ങളുടെ നീതിഗേഹങ്ങളില്‍ എന്നെ എത്തിക്കാന്‍ തക്കവണ്ണം, ദൈവമേ, എനിക്കു പ്രിയങ്കരനേ, അങ്ങയുടെ കാരുണ്യത്തിന്‍റെയും സ്നേഹപാരമ്യത്തിന്‍റെയും ഔദാര്യങ്ങളുടെ പുണ്യ നിശ്വാസങ്ങളെ പുറപ്പെടുവിക്കേണമേ! സ്വന്തം ലീലകളാടാന്‍ ശക്തനാണവിടുന്ന്. സത്യമായും സര്‍വ്വചരാചരങ്ങള്‍ക്കും മേലെയത്രെ അവിടുത്തെ നില്‍പ്പ്.
ദൈവത്തെക്കുറിച്ചുള്ള സ്മരണയും അവിടുത്തെ സ്തുതിയും, ദൈവത്തിന്‍റെ മഹത്വവും ഐശ്വര്യവും അവിടുത്തെ സൗഭാഗ്യമായവനേ, അങ്ങയിലത്രേ കുടികൊള്ളുന്നത്. അങ്ങയെപ്പോലെ ആക്ഷിപ്തനായ മറ്റൊരാളുടെ മേലും ഒരിക്കലും സൃഷ്ടികര്‍ത്താവിന്‍റെ സവിശേഷ ദൃഷ്ടി പതിഞ്ഞിട്ടില്ലെന്ന് എനിക്കു ബോദ്ധ്യമായിരിക്കുന്നു. കഷ്ടപ്പാടുകളുടെ ഒരു കടലിന്നടിയില്‍ ജീവിതം മുഴുവന്‍ മുങ്ങിനില്‍ക്കയായിരുന്നു അങ്ങ്. ഒരിക്കലങ്ങു ചങ്ങലകളുടെ പിടിയിലായിരുന്നു. മറ്റൊരിക്കല്‍ ശത്രുഖഡ്ഗങ്ങളുടെ ഭീഷണിയിലായിരുന്നു. എന്നാലും ഇതെല്ലാമുണ്ടായിട്ടും എല്ലാവരിലും വെച്ച് അങ്ങയ്ക്കാണ് സര്‍വ്വജ്ഞനും സര്‍വ്വവിജ്ഞനുമായവന്‍റെ വിധിപാലിക്കാനൊത്തത്.
അങ്ങനുഭവിച്ച ദുരിതങ്ങള്‍ക്ക് ഒരു ഹോമദ്രവ്യമാവട്ടെ എന്‍റെ അന്തരംഗം. അങ്ങ് നേരിട്ട എതിര്‍പ്പുകള്‍ക്ക് ഒരു മോചനമൂല്യമാവട്ടെ എന്‍റെ ആത്മാവ്. അങ്ങ് വഴിക്കും, അങ്ങ് അക്രമങ്ങളനുഭവിച്ചതിന്‍റെ പ്രകാശത്തില്‍ മുഖം തിളങ്ങുന്നവര്‍ വഴിക്കും, ഞാനിതാ, ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു: സത്യണ്‍ത്തില്‍ സര്‍വ്വശക്തനാണ് അങ്ങുന്ന്. അങ്ങയോടുള്ള ഭക്തിയാല്‍ പറഞ്ഞതെല്ലാം അനുവര്‍ത്തിച്ചുപോന്ന എന്നെ അങ്ങയ്ക്കും അങ്ങയുടെ സൃഷ്ടികള്‍ക്കുമിടക്കുള്ള ആവരണങ്ങള്‍ മാറ്റാനും, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകള്‍ അനുഭവിക്കാനും ഇടയാക്കേണമേ! നിശ്ചയമായും അങ്ങത്രെ സര്‍വ്വശക്തനും, സകല പ്രകീര്‍ത്തിതനും സര്‍വ്വംസണ്‍ഹനും, കരുണാവാരിധിയും.
പ്രഭോ, എന്‍റെ ദൈവമേ! അങ്ങയുടെ അത്യുജ്ജ്വല വിശേഷണങ്ങള്‍ നിലനില്‍ക്കുവോളം, അങ്ങയുടെ അതിമഹത്തായ സ്തുതികള്‍ ജീവിക്കുവോളം, ദിവ്യപാരിജാതത്തിന്‍റെ ഇലകളേയും, കൊമ്പുകളേയും, ചില്ലകളേയും തണ്ടുകളേയും അനുഗ്രഹിക്കേണമേ! ആക്രമിയുടെ വേണ്ടാതീനത്തില്‍ നിന്ന് അതിനേയും അവിടുത്തെ സേവകരേയും അങ്ങയുടെ സാമിപ്യമാര്‍ജ്ജിച്ച ആജ്ഞാനുവര്‍ത്തികളേയും രക്ഷിക്കേണമേ!
സത്യമായും ദയാനിധിയാണവിടുന്ന് - അപാരമാണവിടുത്തെ കാരുണ്യം. സര്‍വ്വംസഹനായ നിസ്തുലോദാരനായ അങ്ങൊഴികെ ഒരു ദൈവമില്ല.
നവ് - റൂസ് (സാഹിത്യപരമായ അര്‍ത്ഥം, നവദിനം), എന്ന ബഹായി പുതുവര്‍ഷം വരുന്നത് വസന്ത സമരാത്രദിനങ്ങളിലാണ്. ഇതു സാധാരണയായി മാര്‍ച്ച് 21 ന് സൂര്യാസ്തമയത്തിനു മുമ്പാണ് ഉണ്ടാകുന്നത്. ബഹായികലണ്ടറില്‍ ബഹാമാസത്തിലെ ബഹാ ദിനത്തിലാണ് നവ്-റൂസ്. നവ്-റൂസ് ഉത്സവം ഉപവാസമാസത്തിന്‍റെ അവസാനത്തെ കുറിക്കുന്നു. ആഘോഷത്തിനും ആതിഥേയത്വത്തിനുമുള്ള സന്തോഷകരമായ സമയമാണിത്. തൊഴിലില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട ഒരു ബഹായി പുണ്യദിനമാണിത്.
അല്ലയോ എന്‍റെ ദൈവമേ, അങ്ങയോടുള്ള സ്നേഹത്താല്‍ ഉപവാസമനുഷ്ഠിച്ചിട്ടുള്ളവരും അങ്ങയ്ക്ക് അനിഷ്ടപ്രദമായ എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞു നിന്നവരുണ്‍മായണ്‍വര്‍ക്കുവേണ്ടി ഒരു ഉത്സവമായി നവ് - റൂസിനെ കല്‍പ്പിച്ചിട്ടുള്ളതിന് അങ്ങേയ്ക്കു സ്തുതി. അല്ലയോ എന്‍റെ ദൈവമേ, അങ്ങയുടെ സ്നേഹത്തിന്‍റെ ജ്വാലയും അങ്ങയാല്‍ കല്‍പിക്കപ്പെട്ട ഉപവാസത്താല്‍ സൃഷ്ടിക്കപ്പെട്ട താപവുംകൊണ്ട് അങ്ങയുടെ ധര്‍മ്മത്തിലുള്ളവരെ ജ്വലിപ്പിക്കുമാറാക്കുവാനും, അവിടുത്തെ സ്തുതിയിലും, അവിടുത്തെ സ്മരണയിലും അവരെ മുഴുകിപ്പിക്കുന്നവരാക്കുവാനും അനുവദിച്ചാലും.
അല്ലയോ എന്‍റെ ദൈവമേ, അങ്ങയാല്‍ കല്‍പിക്കപ്പെട്ട ഉപവാസമാകുന്ന ആഭരണത്താല്‍ അങ്ങ് അവരെ വിഭൂഷിതരാക്കിയിട്ടുള്ളതിനാല്‍, അവിടുത്തെ കൃപയും ഉദാരമായ ആനുകൂല്യവും വഴി അവിടുത്തെ സ്വീകാര്യതയാകുന്ന ആഭരണത്താലും കൂടി അവരെ വിഭൂഷിതരാക്കിയാലും. എന്തുണ്‍കൊണ്ടെണ്‍ന്നാല്‍, മനുഷ്യരുടെ പ്രവൃത്തികള്‍ എല്ലാം അവിടുത്തെ സല്‍പ്രീതിയെ ആശ്രയിച്ചും അവിടുത്തെ ആജ്ഞക്കു വ്യവസ്ഥപ്പെടുത്തിയും ആണുള്ളത്. ഉപവാസം അനുഷ്ഠിച്ചിട്ടുള്ള ഒരാളെപ്പോലെ അതു മുടക്കിയവനേയും അങ്ങു കരുതുകയാണെങ്കില്‍ അനശ്വരമായ കാലം മുതല്‍ ഉപവാസം അനുഷ്ഠിച്ചുകൊണ്ടിരുന്നവരില്‍ ഒരുവനായി അത്തരമൊരു മനുഷ്യന്‍ എണ്ണപ്പെടും. ഉപവാസം അനുഷ്ഠിച്ചിട്ടുള്ള ഒരാള്‍ അത് മുടക്കിയെന്ന് അങ്ങു കല്‍പിക്കുകയാണെങ്കില്‍ ആ വ്യക്തി അവിടുത്തെ വെളിപാടിന്‍റെ അലങ്കാരവസ്ത്രത്തെ പൊടികൊണ്ട് മലിനമാകാന്‍ കാരണമാക്കിയിട്ടുള്ളവരുടെ ഇടയില്‍ എണ്ണപ്പെടുകയും ഈ ജീവജല ഉറവയിലെ സ്പടിക ജലത്തില്‍ നിന്ന് അകലെ നീക്കപ്പെടുകയും ചെയ്യുന്നു.
“അവിടുത്തെ കൃത്യങ്ങളില്‍ അങ്ങു സ്തുത്യര്‍ഹനാണ്” എന്ന കൊടി ഉയര്‍ത്തപ്പെട്ടിട്ടുള്ളതും “അവിടുത്തെ കല്‍പനകളില്‍ അങ്ങു അനുസരിക്കപ്പെടേണ്ടവനാണ്” എന്ന പതാക ചുരുള്‍ നിവര്‍ത്തപ്പെട്ടതും ആരില്‍ക്കൂടിയാണോ അവനാണങ്ങ്. അല്ലയോ എന്‍റെ ദൈവമേ, അവിടുത്തെ സേവകര്‍ക്ക് അങ്ങനെ സകലവസ്തുക്കളുടേയും വൈശിഷ്ട്യം അവിടുത്തെ കല്പനയേയും അവിടുത്തെ വചനത്തേയും ആശ്രയിച്ചാണിരിക്കുന്നതെന്നും എല്ലാ പ്രവൃത്തികളുടേയും നډ അവിടുത്തെ അനുമതിയാലും അവിടുത്തെ ഇച്ഛയുടെ സല്‍പ്രീതിയാലും വ്യവസ്ഥപ്പെട്ടിരിക്കുന്നുവെന്നുമുള്ളത് അവിടുത്തെ സേവകര്‍ക്ക് ബോധ്യമാകത്തക്കവിധം അവിടുത്തെ പദവിയെ അവര്‍ക്ക് അറിയുമാറാക്കിയാലും. മനുഷ്യരുടെ പ്രവൃത്തികളുടെ കടിഞ്ഞാണ്‍ അവിടുത്തെ സ്വീകാര്യതയുടേയും അവിടുത്തെ കല്‍പനയുടേയും പിടിയിലാണെന്നുള്ളത് അവര്‍ തിരിച്ചറിയുമാറാകട്ടെ. അങ്ങയുടെ സൗന്ദര്യത്തില്‍ നിന്നും അവരെ യാതൊന്നുകൊണ്ടും ബഹിഷ്ക്കരിക്കുകയില്ല എന്നുള്ളതു അവരെ തെര്യപ്പെടുത്തിയാലും.
“ദൈവാത്മാവായ യേശുവിനെ പുറപ്പെടുവിച്ചവനേ! എല്ലാ സാമ്രാജ്യങ്ങളും അങ്ങയുടേതാണ്” എന്ന് ക്രിസ്തു വിളംബരം ചെയ്തതു ഈ ദിനങ്ങളിലാണ്. അവിടുത്തെ സ്നേഹിതനായ മുഹമ്മദ് ഈ ദിനങ്ങളില്‍ ഇങ്ങനെ ഉറക്കെ പ്രഖ്യാപിച്ചു: “അല്ലയോ ഏറ്റവും പ്രിയങ്കരനേ, അങ്ങു പ്രകീര്‍ത്തിതനാകട്ടെ! എന്തുകൊണ്ടെന്നാല്‍ അങ്ങ് അങ്ങയുടെ സൗന്ദര്യം അനാവരണം ചെയ്യുകയും അങ്ങയുടെ മഹിതമ നാമത്തിന്‍റെ വെളിപാടിന്‍റെ ഇരിപ്പിടം പ്രാപ്യമാക്കാന്‍ കാരണമാകുന്നതിനെ, അങ്ങയുടെ തെരഞ്ഞെടുക്കപ്പെട്ട ഓരോരാള്‍ക്കും വേണ്ടി എഴുതിവെയ്ക്കുകയും ചെയ്തിരിക്കുന്നു; അങ്ങൊഴികെ എല്ലാറ്റില്‍ നിന്നും നിസ്സംഗരായവരും, അങ്ങയുടെ സ്വത്വം പ്രകടമാക്കിയവനും അങ്ങയുടെ ഗുണവിശേഷങ്ങളുടെ പ്രകടഭാവവുമായവന്‍റെ നേര്‍ക്ക് സ്വയം സന്നദ്ധരായി പുറപ്പെട്ടവരും ഒഴികെ എല്ലാവരും മഹിതമനാമത്തിലൂടെ വിലപിക്കുകയും ചെയ്തു.”
അല്ലയോ എന്‍റെ ദൈവമേ, അവിടുത്തെ ശാഖയായവനും അങ്ങയുടെകൂടെയുള്ള എല്ലാവരും അവിടുത്തെ സദസ്സിന്‍റെ സീമകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അങ്ങയെ പ്രീതിപ്പെടുത്താനുള്ള അവരുടെ ആകാംഷയില്‍ തങ്ങളുടെ ഉപവാസം അനുഷ്ഠിച്ചതിനുശേഷം ഈ ദിവസം അവസാനിപ്പിച്ചിരിക്കുന്നു. അവനുവേണ്ടിയും അവര്‍ക്കുവേണ്ടിയും, ആ ദിനങ്ങളില്‍ അവിടുത്തെ സന്നിധിയില്‍ പ്രവേശിച്ചിട്ടുള്ള എല്ലാവര്‍ക്കു വേണ്ടിയും അവിടുത്തെ ഗ്രന്ഥത്തില്‍ അങ്ങു വിധിച്ചിട്ടുള്ള എല്ലാ നډകളേയും കല്പിക്കേണമേ. ഈ ജീവിതത്തിലും ഇതിനപ്പുറമുള്ള ജീവിതത്തിലും അവര്‍ക്കു ലാഭമുണ്ടാക്കുന്നതിനെ അവര്‍ക്കായി നല്‍കിയാലും.
അങ്ങു സത്യമായും സര്‍വ്വ വിജ്ഞനും, സര്‍വ്വ വിവേകിയുമാണ്.
എന്‍റെ ദൈവമേ, ആരുടെ നാമങ്ങളാലാണോ ദീനരായവര്‍ സുഖപ്പെട്ടത്, പീഢിതര്‍ പൂര്‍വ്വസ്ഥിതിയിലെത്തപ്പെട്ടത്, ദാഹാര്‍ത്ഥര്‍ക്കു ജലം നല്‍കപ്പെട്ടത്, ക്ലേശങ്ങളാല്‍ പീഢിപ്പിക്കപ്പെട്ടവര്‍ക്ക് ശാന്തി നല്‍കപ്പെട്ടിട്ടുള്ളത്, മാര്‍ഗ്ഗഭ്രംശരായവര്‍ നയിക്കപ്പെട്ടിട്ടുള്ളത്, താഴ്ത്തപ്പെട്ടവര്‍ ഉയര്‍ത്തപ്പെട്ടിട്ടുള്ളത്, ദരിദ്രര്‍ ധനികډാരായിട്ടുള്ളത്, അജ്ഞര്‍ പ്രബുദ്ധരായി തീര്‍ന്നിട്ടുള്ളത്, ഖിന്നരായവര്‍ പ്രകാശിതരായത്, ദുഃഖിതര്‍ സന്തോഷഭരിതരായത്, തണുത്തു വിറച്ചവര്‍ ചൂടാക്കപ്പെട്ടത്, ചവിട്ടിമെതിക്കപ്പെട്ടവര്‍ ഉയര്‍ത്തപ്പെട്ടത്,അവന്‍ അവിടുന്നാണ്. എന്‍റെ ദൈവമേ, അവിടുത്തെ നാമത്തിലൂടെ എല്ലാ സൃഷ്ടിജാലങ്ങളും ഉണര്‍ത്തപ്പെട്ടു; ആകാശങ്ങള്‍ വിതാനിക്കപ്പെട്ടു; ഭൂമി സ്ഥാപിക്കപ്പെട്ടു; മേഘങ്ങള്‍ ഉയര്‍ത്തപ്പെട്ട് ഭൂമിയുടെ മേല്‍ വര്‍ഷം ചൊരിയാന്‍ കാരണമായി. ഇതു സത്യമായും അവിടുത്തെ എല്ലാ സൃഷ്ടിജാലങ്ങളോടുമുള്ള അവിടുത്തെ കൃപയുടെ ഒരു അടയാളമാണ്.
ആയതിനാല്‍, അവിടുത്തെ ദൈവീകത്വം അങ്ങു പ്രകടിപ്പിച്ചിട്ടുള്ളതും അവിടുത്തെ ധര്‍മ്മത്തെ എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും മീതെ ഉയര്‍ത്തിയതും, ആരിലൂടെയാണോ, ആ നാമത്താലും അവിടുത്തെ അതിവിശിഷ്ടപദവികളും, അതിഗാംഭീര്യമുള്ള ഗുണങ്ങളും ഓരോന്നിനാലും, അവിടുത്തെ ശ്രേഷ്ഠതരവും അത്യുന്നതവുമായ സത്ത അതിയായി പ്രശംസിക്കപ്പെട്ട അവിടുത്തെ എല്ലാ നډകളാലും, ഈ രാത്രിയില്‍ അവിടുത്തെ ദയയാകുന്ന മേഘങ്ങളില്‍ നിന്ന്, അവിടുത്തെ സൃഷ്ടിയുടെ സാമ്രാജ്യത്തില്‍, അവിടുത്തെ സര്‍വ്വതേജോമയമായ സ്വത്വത്തോട് അങ്ങു ബന്ധിപ്പിച്ചിട്ടുള്ള ഈ പിഞ്ചു കുഞ്ഞിന്‍റെണ്‍മേല്‍ അവിടുത്തെ രോഗശമനമാകുന്ന വര്‍ഷം ചൊരിയേണമേയെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. എന്‍റെ ദൈവമേ, അവിടുത്തെ കൃപയാല്‍ സൗഖ്യത്തിന്‍റേയും ആരോഗ്യത്തിന്‍റേയും വസ്ത്രത്താല്‍ അവനെ പൊതിയുക. എന്‍റെ പ്രിയങ്കരനേ, എല്ലാ ദുഃഖങ്ങളില്‍ നിന്നും അസ്വസ്ഥതകളില്‍നിന്നും, അങ്ങേയ്ക്കു നീരസമുണ്ടാക്കുന്ന എന്തില്‍ നിന്നും അവനെ കാത്തു സൂക്ഷിക്കേണമേ.
സത്യമായും അവിടുത്തെ ശക്തി സകല വസ്തുക്കള്‍ക്കും സമമാണ്. സത്യത്തില്‍ അങ്ങ് അതി പ്രബലനാണ്, സ്വയം നിലനില്‍ക്കുന്നവനാണ്. കൂടാതെ, എന്‍റെ ദൈവമേ, ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകളേയും മുമ്പുള്ളതും വരാനിരിക്കുന്നതുമായ തലമുറകളുടെ നډകളേയും അവനുമേല്‍ താഴേക്കയച്ചാലും. സത്യമായും ഇതിനു സമാനമാണ് അവിടുത്തെ ശക്തിയും വിവേകവും.
ബഹായി വര്‍ഷത്തിലെ ‘അല’ എന്ന അവസാനമാസത്തിനു അതായത് ഉപവാസത്തിനു മുമ്പായുള്ള നാലു ദിവസങ്ങള്‍ (അധിവര്‍ഷത്തില്‍ 5 ദിവസം) സൗരാന്തരദിനങ്ങളാണ്. അതായത് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ (മാര്‍ച്ച് 1 ഉള്‍പ്പെടെ). കിത്താബ്-ഇ-അഖ്ദസില്‍ ബഹാഉള്ള സൗരാന്തര ദിനങ്ങളെ നാമകരണം ചെയ്തിരിക്കുന്നത് അയ്യാം- ഇ-ഹാ എന്നാണ്. ഈ ദിവസങ്ങള്‍ ഉപവാസത്തിനു വേണ്ടിയുള്ള ആത്മീയ തയ്യാറെടുപ്പിനും, ആതിഥ്യമര്യാദകള്‍ക്കും ഉത്സവങ്ങള്‍ക്കും ദാനശീലങ്ങള്‍ക്കും സമ്മാനദാനങ്ങള്‍ക്കും സമര്‍പ്പിക്കപ്പെട്ടവയാണ്.
എന്‍റെ ദൈവമേ, എന്‍റെ തേജസ്സേ! എന്‍റെ വെളിച്ചമേ! അയാം - ഇ- ഹാ (ഹാ-യുടെ ദിനങ്ങള്‍, സൗരാന്തരദിനങ്ങള്‍) എന്ന് അങ്ങയുടെ ഗ്രന്ഥത്തില്‍ അങ്ങു നാമകരണം ചെയ്ത ദിനങ്ങള്‍ തുടങ്ങിയിരിക്കുന്നു. അല്ലയോ നാമങ്ങളുടെ രാജാവായവനേ, അവിടുത്തെ അത്യുന്നത തൂലികയാല്‍ അവിടുത്തെ സൃഷ്ടികളുടെ സാമ്രാജ്യത്തിലുള്ള സകലരോടും അങ്ങു കല്‍പ്പിച്ചിട്ടുള്ള ഉപവാസം സമീപിച്ചുകൊണ്ടിരിക്കുന്നു. അല്ലയോ എന്‍റെ പ്രഭോ, ഈ ദിനങ്ങളാലും ആ കാലയളവില്‍ അവിടുത്തെ കല്‍പനകളുടെ ചരടില്‍ മുറുകെപ്പിടിച്ചിട്ടുള്ള എല്ലാവരാലും അവിടുത്തെ സډാര്‍ഗ്ഗപ്രമാണത്തിന്‍റെ കൈപ്പിടിയില്‍ മുറുകെപ്പിടിച്ചിട്ടുള്ളവരാലും ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. എല്ലാ ആത്മാവുകള്‍ക്കും അവരുടെ സീമകള്‍ക്കുള്ളിലുള്ള അവിടുത്തെ സദസ്സില്‍ ഒരു സ്ഥാനത്തേയും അവിടുത്തെ വദനപ്രകാശത്തിന്‍റെ ശോഭയിലുള്ള വെളിപാടിന് ഒരു ഇരിപ്പിടത്തേയും നീക്കിവെച്ചാലും.
അല്ലയോ എന്‍റെ ദൈവമേ, അവിടുത്തെ ഗ്രന്ഥത്തില്‍ അങ്ങു താഴോട്ടയച്ചിട്ടുള്ളതില്‍ നിന്ന് അവിടുത്തെ ഈ സേവകരെ യാതൊരു ദുഷിച്ച പ്രവണതകളും പിന്നോട്ടുവലിക്കുകയില്ല. അവിടുത്തെ ധര്‍മ്മത്തിനു മുമ്പില്‍ അവര്‍ സ്വയം പ്രണമിക്കുന്നു. അങ്ങയാല്‍ ജനിപ്പിക്കപ്പെട്ട അത്ര സ്പഷ്ടതയോടുകൂടി അവിടുത്തെ ഗ്രന്ഥത്തെ അവര്‍ സ്വീകരിച്ചിട്ടുണ്ട്. അങ്ങ് അവര്‍ക്കായി കുറിച്ചിട്ടുള്ളതിനെ ആചരിക്കുന്നുണ്ട്. അങ്ങയാല്‍ താഴേക്ക് അയക്കപ്പെട്ടിട്ടുള്ളതിനെ പിന്തുടരാന്‍ തെരഞ്ഞെടുക്കപ്പെട്ടവരാണവര്‍.
അല്ലയോ എന്‍റെ പ്രഭോ, അവിടുത്തെ തിരുവെഴുത്തുകളില്‍ അങ്ങു വെളിപ്പെടുത്തിയിട്ടുള്ളതെന്തും എങ്ങനെയാണവര്‍ തിരിച്ചറിഞ്ഞിട്ടുള്ളതും അതിനെ ഏറ്റുപറഞ്ഞിട്ടുള്ളതെന്നും അങ്ങു കാണുന്നുണ്ട്. അല്ലയോ പ്രഭോ, അവിടുത്തെ കൃപയുടെ കരങ്ങളില്‍ നിന്ന് അവിടുത്തെ അനശ്വരതയാകുന്ന ജലം പാനം ചെയ്യാന്‍ അവര്‍ക്കു നല്‍കിയാലും. അവനുവേണ്ടി കല്പിക്കപ്പെട്ട പ്രതിഫലം അവര്‍ക്കായി കുറിച്ചാലും. അങ്ങനെ അവന്‍ സ്വയം അങ്ങയുടെ സന്നിധിയാകുന്ന സമുദ്രത്തില്‍ നിമഞ്ജനം ചെയ്യട്ടെ. അവിടുത്തെ സമാഗമമാകുന്ന തെരഞ്ഞെടുക്കപ്പെട്ട വീഞ്ഞ് കൈവരിക്കട്ടെ.
അല്ലയോ രാജാക്കډാരില്‍ രാജാവും മര്‍ദ്ദിതരോട് അനുകമ്പയുള്ളവനും ആയവനേ, അവര്‍ക്കായി ഈ ലോകത്തിലേയും വരാനിരിക്കുന്ന ലോകത്തിലേയും നډകളെ കല്പിക്കേണമേ എന്ന് ഞാന്‍ അങ്ങയോടര്‍ത്ഥിക്കുന്നു. കൂടാതെ, അവിടുത്തെ സൃഷ്ടികളിലാരും തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതിനെ അവര്‍ക്കായി രേഖപ്പെടുത്തിയാലും. അങ്ങയ്ക്കു ചുറ്റും വലയം ചെയ്യുന്നവരേയും അങ്ങയുടെ ലോകങ്ങളിലെ എല്ലാലോകത്തും അവിടുത്തെ സിംഹാസനത്തോടടുക്കുന്നവരേയും അവരോടൊപ്പം എണ്ണിയാലും.
അങ്ങു സത്യമായും സര്‍വ്വശക്തനും സര്‍വ്വ വിജ്ഞനും സര്‍വ്വജ്ഞനുമാണ്.
പ്രഭോ, എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തുതി. അവിടുത്തെ ധര്‍മ്മത്തിന്‍റെ സിംഹാസനത്തിേډല്‍ അവിടുത്തെ സൗന്ദര്യം ഉറപ്പിച്ചിട്ടുള്ളത് ആരില്‍ക്കൂടിയാണോ ആ നാമത്താലും, സകല വസ്തുക്കളേയും അങ്ങു മാറ്റിയിട്ടുള്ളതും, ഒത്തു ചേര്‍ത്തിട്ടുള്ളതും, കണക്കു പറയാന്‍ വിളിച്ചിട്ടുള്ളതും, പാരിതോഷികം നല്‍കിയിട്ടുള്ളതും, കാത്തുസൂക്ഷിച്ചിട്ടുള്ളതും, നിലനിര്‍ത്തിയിട്ടുള്ളതും ആരില്‍ക്കൂടിയാണോ ആ നാമത്താലും ഞാന്‍ അങ്ങയോടു യാചിക്കുന്നു. അങ്ങയില്‍ അഭയം പ്രാപിച്ചിട്ടുള്ളവളും അങ്ങു സ്വയം പ്രകടമാക്കിയിട്ടുള്ളവനില്‍ സംരക്ഷണം തേടിയവളും തന്‍റെ മുഴുവന്‍ വിശ്വാസവും ശ്രദ്ധയും അങ്ങയില്‍ അര്‍പ്പിച്ചിട്ടുള്ളവളുമായ ഈ സേവികയെ കാത്തു സൂക്ഷിക്കേണമേ എന്ന് ഞാന്‍ അങ്ങയോടു യാചിക്കുന്നു.
എന്‍റെ ദൈവമേ, അവള്‍ ദീനയാണ്; അവിടുത്തെ രോഗശമനമാകുന്ന വൃക്ഷത്തിന്‍റെ തണലില്‍ പ്രവേശിച്ചവളുമാണ്. ദുഃഖിതയും അവിടുത്തെ സംരക്ഷണത്തിന്‍റെ നഗരത്തിലേക്ക് ഓടിയെത്തിയിട്ടുള്ളവളുമാണ്. രോഗബാധിതയും അവിടുത്തെ ആനുകൂല്യങ്ങളുടെ ഉറവയെ തേടിയിട്ടുള്ളവളുമാണ്.
എന്‍റെ ദൈവമേ, എന്‍റെ പ്രിയങ്കരനേ, അവിടുത്തെ പരമാധികാരത്താലും അവിടുത്തെ സ്നേഹപൂര്‍ണ്ണമായ ദയയാലും അവിടുത്തെ രോഗശമനവും മുറിവുണക്കുന്ന ലേപനവസ്തുവുമാകുന്ന ഉടുപ്പ് അവളെ ധരിപ്പിച്ചാലും. അവിടുത്തെ ആനുകൂല്യങ്ങളുടേയും അവിടുത്തെ ദയയുടേയും പാനപാത്രത്തില്‍ നിന്ന് മോന്തിക്കുടിക്കുവാന്‍ അവളെ പ്രാപ്തയാക്കേണമേ. കൂടാതെ എല്ലാ ദുഃഖങ്ങളില്‍ നിന്നും, പീഢകളില്‍ നിന്നും, എല്ലാ വേദനകളില്‍ നിന്നും, രോഗങ്ങളില്‍ നിന്നും, അവിടുത്തേക്ക് വെറുപ്പുളവാക്കുന്ന എന്തില്‍ നിന്നും അവളെ സംരക്ഷിച്ചാലും.
സത്യത്തില്‍, അങ്ങൊഴികെയുള്ള മറ്റെല്ലാറ്റിനേക്കാളും അങ്ങു വളരെയധികം ഔന്നത്യമുള്ളവനാണ്. അങ്ങു സത്യമായും രോഗശമനകാരിയും, സ്വയം വൃത്തിയും, സംരക്ഷകനും, എന്നെന്നും പൊറുക്കുന്നവനും അതിദയാലുവുമാണ്.
ആരുടെ കരങ്ങളിലാണോ സര്‍വ്വനാമങ്ങളുടെയം സാമ്രാജ്യം ഉള്ളത്, ഭൂവിലും ദ്യോവിലുമുള്ള സകലതും ആരുടെ ശക്തിയുടെ പിടിയിലാണോ ഉള്ളത്, അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ. ആരാണോ അങ്ങയുടെ അത്യുജ്ജ്വല മഹാനാമം, ആരെയാണോ അങ്ങ് അങ്ങയുടെ പാതയിലെ അങ്ങയുടെ കല്പനയുടെ കൂരമ്പുകള്‍ക്കു ഉന്നമാക്കിയത്, അവനിലൂടെ ഞാന്‍ അങ്ങയില്‍ ശരണം പ്രാപിക്കുന്നു. അല്ലയോ, അനശ്വരതയുടെ നൃപനേ, അവിടുത്തെ സൃഷ്ടികളെ അങ്ങയുടെ തേജസ്സിന്‍റെ ചക്രവാളത്തില്‍ നിന്നും മറച്ചിരിക്കുന്ന മറകളെ ചീന്തി മാറ്റേണമേ. അങ്ങനെ ഒരുപക്ഷേ അവരുടെ വദനങ്ങള്‍ അങ്ങയുടെ കാരുണ്യത്തിന്‍റെ നേര്‍ക്ക് തിരിച്ചേക്കാം, അങ്ങനെ അങ്ങയുടെ സ്നേഹദയാവായ്പിന്‍റെ പ്രഭാതകാലത്തെ അവര്‍ സമീപിച്ചേക്കാം.
അല്ലയോ എന്‍റെ ദൈവമേ! അവിടുത്തെ സേവകരെ താനേ നടക്കാന്‍ വിടരുതേ. അവിടുത്തെ വചനങ്ങളുടെ സ്വാധീനത്തില്‍ക്കൂടി അവിടുത്തെ പ്രചോദനത്തിന്‍റെ ഉദയസ്ഥാനത്തേക്കും അവിടുത്തെ വെളിപാടിന്‍റെ ഉറവയിലേക്കും അവിടുത്തെ വിവേകത്തിന്‍റെ ഖജനാവിലേക്കും അടുപ്പിച്ചാലും. ആരുടെ ശക്തിക്കും ബലത്തിനുമാണോ സകല വസ്തുക്കളും സാക്ഷ്യം വഹിച്ചിട്ടുള്ളത്, അവിടുത്തെ ഭൂമിയിലും അവിടുത്തെ സ്വര്‍ഗ്ഗത്തിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള സകലതും വിഫലമാകാന്‍ സാധ്യമാകാത്തത് ആരുടെ നിശ്ചയത്താലാണോ അവനാണ് അങ്ങ്.
അല്ലയോ എന്‍റെ ദൈവമേ, അങ്ങയിലേക്കു വദനങ്ങള്‍ തിരിച്ചിരിക്കുന്ന അവിടുത്തെ സേവകരെ വിജയികളാക്കി മാറ്റിയാലും. അവിടുത്തെ കാരുണ്യത്തിന്‍റെ ഇരിപ്പിടത്തിനു നേരെ അവരുടെ ചുവടുകളെ നയിച്ചാലും. അങ്ങല്ലാതെ മറ്റാരിലേക്കെങ്കിലും തിരിയുന്നതും അങ്ങൊഴികെയുള്ള ആരിലേക്കെങ്കിലും തങ്ങളുടെ നേത്രങ്ങളെ ഉറപ്പിക്കുന്നതും ആയ അപകടത്തില്‍ നിന്ന് അവരെ സുരക്ഷിതരാക്കുന്നതിനെ അവരുടെ മേല്‍ താഴേക്കയച്ചാലും.
അവിടുന്ന് ഇച്ഛിക്കുന്നതിനെ ചെയ്യാനും അവിടുന്നു പ്രീതിപ്പെടുന്നതിനെ നടപ്പാക്കാനും ശക്തനാണവിടുന്ന്. കീര്‍ത്തിയുടേയും വിവേകത്തിന്‍റെയും ദൈവമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
പ്രഭോ, എന്‍റെ ദൈവമേ! അങ്ങയ്ക്കു സ്തുതി! അവിടുത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്‍റെ ചിഹ്നങ്ങളെ അങ്ങുയര്‍ത്തിയിട്ടുള്ളതും, അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ രശ്മികള്‍ അങ്ങു ചൊരിഞ്ഞിട്ടുള്ളതും, അവിടുത്തെ പ്രഭുത്വത്തിന്‍റെ പരമാധികാരം അങ്ങു വെളിപ്പെടുത്തിയിട്ടുള്ളതും ആരിലൂടെയാണോ, അവിടുത്തെ സഹജഗുണങ്ങളുടെ ഗാത്രത്തിനുള്ളില്‍ അവിടുത്തെ നാമങ്ങളുടെ വിളക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളതും, അവിടുത്തെ ഐക്യത്തിന്‍റെ കൂടാരവും നിസ്സംഗതയുടെ പ്രകടഭാവവും ആയവന്‍ തിളങ്ങിയിട്ടുള്ളതും ആരിലൂടെയാണോ, അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ വഴികള്‍ അറിയപ്പെട്ടതും, അവിടുത്തെ സല്‍പ്രീതിയുടെ പാതകള്‍ കുറിക്കപ്പെട്ടതും ആരിലൂടെയാണോ, തെറ്റിന്‍റെ അടിത്തറകള്‍ കിടുകിടെ വിറക്കാന്‍ ഇടയായതും ദുഃസ്വഭാവങ്ങളുടെ അടയാളങ്ങള്‍ നീക്കം ചെയ്യപ്പെട്ടതും ആരിലൂടെയാണോ, അവിടുത്തെ സേവകരെ അങ്ങു കാത്തുസൂക്ഷിച്ചതും അവിടുത്തെ രോഗശമനത്തെ അങ്ങുകൃപാപൂര്‍വ്വം പ്രദാനം ചെയ്തതും ആരിലൂടെയാണോ, വിവേകത്തിന്‍റെ ഉറവകള്‍ പൊട്ടിപ്പുറപ്പെട്ടതും സ്വര്‍ഗീയമേശ താഴേയ്ക്കയക്കപ്പെട്ടതും ആരിലൂടെയാണോ, അങ്ങയുടെ സേവകരെ അങ്ങ് സംരക്ഷിക്കുകയും അങ്ങയുടെ രോഗശമനം കൃപാപൂര്‍വം നല്‍കുകയും ചെയ്തത് ആരിലൂടെയാണോ, അവിടുത്തെ സേവകരോട് അവിടുത്തെ മൃദുവായ ദയ അങ്ങു പ്രകടിപ്പിച്ചിട്ടുള്ളതും അവിടുത്തെ സൃഷ്ടികളുടെ ഇടയില്‍ അവിടുത്തെ മാപ്പിനെ വെളിപ്പെടുത്തിയിട്ടുള്ളതും ആരിലൂടെയാണോ, അവിടുത്തെ ആ നാമത്താല്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അങ്ങയെ മുറുകെപിടിച്ചിട്ടുള്ളവനേയും അങ്ങയിലേക്കു മടങ്ങിയവനേയും അങ്ങയുടെ ദയയില്‍ പറ്റിപ്പിടിച്ചിട്ടുള്ളവനേയും, അവിടുത്തെ സ്നേഹകാരുണ്യത്തിന്‍റെ വക്കില്‍പ്പിടിച്ചിട്ടുള്ളവനേയും, സുരക്ഷിതനായി സൂക്ഷിക്കേണമേയെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. അവനുമേല്‍ അവിടുത്തെ രോഗശമനത്തെ താഴേക്കയച്ചാലും. അവനെ പൂര്‍ണ്ണനാക്കിയാലും, അങ്ങയാല്‍ കൃപാണ്‍പൂര്‍വ്വം പ്രദാനം ചെയ്യപ്പെട്ട മനോദാര്‍ഢ്യം കൊണ്ടും, അവിടുത്തെ ഉന്നതിയില്‍ നിന്ന് ഉപഹാരമായി നല്‍കിയ ശാന്തികൊണ്ടും അവനെ വസ്ത്രം ധരിപ്പിച്ചാലും.
സത്യമായും അങ്ങാണ് സംരക്ഷകനും, രോഗശമനകാരിയും, സഹായിയും, സര്‍വ്വശക്തനും, പ്രബലനും, സര്‍വ്വതേജസ്വിയും, സര്‍വ്വവിജ്ഞനും.
കരുണാമയനായ ദൈവമേ! അങ്ങ് എന്നെ ഉണര്‍ണ്‍ത്തിയതിലും എന്നെ ബോധവാനാക്കിയതിലും അങ്ങയ്ക്കു സ്തുതി. അങ്ങ് എനിക്ക് കാണുന്ന കണ്ണു തന്നു. കേള്‍ക്കുന്ന ശ്രോത്രത്താല്‍ എന്നെ അനുഗ്രഹിച്ചു. അവിടുത്തെ സാമ്രാജ്യത്തിലേക്ക് എന്നെ നയിച്ചു. അവിടുത്തെ പാതയിലൂടെ എനിക്കു മാര്‍ഗ്ഗനിര്‍ദേശം നല്‍കി. അവിടുന്ന് എനിക്കു നേരായ വഴി കാണിച്ചുതന്നു. രക്ഷാപെട്ടകത്തിനകത്തു പ്രവേശിക്കാന്‍ എനിക്കു കാരണമായി. ദൈവമേ! എന്നെ ദൃഢപ്പെടുത്തിയാലും, എന്നെ ഉറപ്പുള്ളതും വിശ്വസ്തതയുള്ളവനുമാക്കൂ. തീക്ഷ്ണമായ പരീക്ഷണങ്ങളില്‍ നിന്നും എന്നെ സംരക്ഷിച്ചാലും. അവിടുത്തെ ഉടമ്പടിയുടെയും ഒസ്യത്തിന്‍റെയും ശക്തമായ സുരക്ഷാകോട്ടയില്‍ എനിക്ക് അഭയം നല്‍കിയാലും. അങ്ങ് ശക്തനാണ്. അങ്ങു ദര്‍ശകനാണ്. അങ്ങു ശ്രോതാവാണ്.
അല്ലയോ കരുണാമയനായ ദൈവമേ! അവിടുത്തെ സ്നേഹത്തിന്‍റെ വെളിച്ചത്താല്‍ പ്രകാശിക്കുന്ന സ്ഫടികം പോലെയുള്ള ഒരു ഹൃദയം എനിക്കേകിയാലും. അവിടുത്തെ സ്വര്‍ഗ്ഗീയ കാരുണ്യത്തിന്‍റെ വര്‍ഷണത്താല്‍ ഈ ലോകത്തെ ഒരു പനിനീര്‍പ്പൂന്തോപ്പാക്കി മാറ്റുന്ന ചിന്തകളും എനിക്കു പ്രദാനം ചെയ്താലും.
അങ്ങു കരുണാമയനാണ്, ദയാലുവാണ്, അങ്ങ് മഹത്തായ ദാനശീലമുള്ള ദൈവമാണ്.
എന്‍റെ ദൈവമേ, അവിടുത്തെ നാമം അതിയായി സ്തുതിക്കപ്പെടട്ടെ. എന്തുകൊണ്ടെന്നാല്‍, ദിനങ്ങളുടെ രാജാവായ ദിനത്തെ - അവിടുത്തെ അതിശ്രേഷ്ഠമായ കുറിപ്പുകളിലൂടെ അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവരോടും അവിടുത്തെ പ്രവാചകരോടും അങ്ങു പ്രഖ്യാപിച്ച ദിനം – എല്ലാ സൃഷ്ടിക്കപ്പെട്ട വസ്തുക്കളിേډലും അവിടുത്തെ എല്ലാ നാമങ്ങളുടേയും തേജസ്സിന്‍റെ ദീപ്തി അങ്ങു വര്‍ഷിച്ച ദിനം-അങ്ങ് അവതരിപ്പിച്ചു. അങ്ങയുടെ നേര്‍ക്ക് ആരാണോ തിരിഞ്ഞിട്ടുള്ളതും അവിണ്‍ടുത്തെ സന്നിധിയില്‍ പ്രവേശിച്ചിട്ടുള്ളതും അവിടുത്തെ ശബ്ദത്തിന്‍റെ സ്വരബലത്തെ ഗ്രഹിച്ചിട്ടുള്ളതും ആയ അവന്‍റെ അനുഗ്രഹം മഹത്താണ്.
അല്ലയോ എന്‍റെ ദൈവമേ, അങ്ങയുടെ നാമങ്ങളുടെ സാമ്രാജ്യത്തോടുള്ള ആരാധനയില്‍ ആര്‍ക്കു ചുറ്റിലുമാണോ വലംവെക്കുന്നത്, അവന്‍റെ നാമത്താല്‍ ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. അങ്ങയുടെ സേവകര്‍ക്കിടയില്‍ അങ്ങയുടെ വചനത്തെ പ്രകീര്‍ത്തിക്കുന്നതിനും അവിടുത്തെ സൃഷ്ടികള്‍ക്കിടയില്‍ അവിടുത്തെ സ്തുതി ചൊരിയുന്നതിനും അങ്ങനെ അവിടുത്തെ വെളിപാടിന്‍റെ നിര്‍വൃതികള്‍ അവിടുത്തെ ഭൂനിവാസികളുടെയെല്ലാം ആത്മാവുകളെ നിറയ്ക്കുമാറാക്കാനും അങ്ങയ്ക്കു പ്രിയങ്കരരായവരെ അങ്ങു അനുഗ്രഹപൂര്‍വ്വം സഹായിക്കേണമേ.
എന്‍റെ പ്രഭോ! അവിടുത്തെ കാരുണ്യത്തിന്‍റെ ജീവജലങ്ങളിലൂടെ അങ്ങ് അവരെ നയിച്ചിട്ടുള്ളതിനാല്‍, അവിടുത്തെ ഔദാര്യത്താല്‍ അവര്‍ അങ്ങയില്‍ നിന്നും അകറ്റപ്പെടാതിരിക്കാന്‍ അനുമതി നല്‍കിയാലും. അവിടുത്തെ സിംഹാസനത്തിന്‍റെ വാസസ്ഥാനത്തേക്ക് അങ്ങ് അവരെ വിളിപ്പിച്ചിട്ടുള്ളതിനാല്‍ അവിടുത്തെ സ്നേഹകാരുണ്യത്തിലൂടെ അവിടുത്തെ സന്നിധിയില്‍ നിന്നും അവരെ ബഹിഷ്ക്കരിക്കരുതേ. അങ്ങൊഴികെയുള്ള മറ്റെല്ലാറ്റില്‍നിന്നും പൂര്‍ണ്ണമായും നിസ്സംഗമാകുന്നതിനെ അവര്‍ക്കായി താഴേക്കു വര്‍ഷിച്ചാലും. മര്‍ദകന്‍റെ പ്രബലതയോ അവിടുത്തെ അതിമഹനീയവും അതിപ്രബലവുമായ സത്തയില്‍ അവിശ്വസിച്ചിട്ടുള്ളവരുടെ നിര്‍ദേശങ്ങളോ അവരെ അങ്ങയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പ്രാപ്തമല്ലാത്ത തരത്തില്‍ അവിടുത്തെ സാമിപ്യത്തിന്‍റെ അന്തരീക്ഷത്തില്‍ പറന്നുയരാന്‍ അവരെ പ്രാപ്തരാക്കിയാലും.
അവിടുത്തെ സാമിപ്യം എന്‍റെ അഭിലാഷവും, അവിടുത്തെ സന്നിധി എന്‍റെ പ്രതീക്ഷയും, അവിടുത്തെ സ്മരണ എന്‍റെ ആഗ്രഹവും, അവിടുത്തെ തേജസ്സുറ്റ സദസ്സ് എന്‍റെ ലക്ഷ്യവും, അവിടുത്തെ വാസസ്ഥാനം എന്‍റെ ഉദ്ദേശ്യവും, അവിടുത്തെ നാമം എന്‍റെ രോഗശമനവും, അവിടുത്തെ സ്നേഹം എന്‍റെ ഹൃദയ തിളക്കവും, അവിടുത്തെ സേവനം എന്‍റെ അത്യുന്നത ആകാംക്ഷയുമത്രേ. അങ്ങയെ തിരിച്ചറിഞ്ഞിട്ടുള്ളവരെ അങ്ങയെപ്പറ്റിയുള്ള അറിവിന്‍റെ അത്യുദാത്തമായ ഉന്നതങ്ങളില്‍ പറന്നുകയറാന്‍ അങ്ങു പ്രാപ്തരാക്കിയിട്ടുള്ളതും ഭക്തിയോടെ അങ്ങയെ ആരാധിക്കാന്‍ അവിടുത്തെ വിശുദ്ധ ആനുകൂല്യങ്ങളുടെ സദസ്സിന്‍റെ സീമകള്‍ക്കുള്ളിണ്‍ലേക്ക് ആരോഹണം ചെയ്യാന്‍ അധികാരപ്പെടുത്തിയിട്ടുള്ളതുമായ അവിടുത്തെ നാമത്താല്‍ എന്‍റെ മുഖം അവിടുത്തെ വദനത്തിനു നേര്‍ക്കു തിരിക്കാനും എന്‍റെ നേത്രങ്ങള്‍ അങ്ങയുടെ മേല്‍ ഉറപ്പിക്കാനും അവിടുത്തെ തേജസ്സിനെപ്പറ്റി സംസാരിക്കാനും എന്നെ സഹായിക്കാന്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
എന്‍റെ പ്രഭോ, അങ്ങൊഴികെ മറ്റെല്ലാം വിസ്മരിച്ച് അവിടുത്തെ കാരുണ്യത്തിന്‍റെ പകല്‍ വസന്തത്തിനു നേരെ തിരിഞ്ഞവനും അവിടുത്തെ സദസ്സിന്‍റെ സാമിപ്യത്തിലേക്ക് എത്താമെന്നുള്ള പ്രതീക്ഷയില്‍ അങ്ങൊഴികെയുള്ള മറ്റെല്ലാം മറന്നവനുമാണു ഞാന്‍. അവിടുത്തെ വദനപ്രകാശത്തിന്‍റെ ദീപ്തിയാല്‍ തിളങ്ങുന്ന ഇരിപ്പിടത്തിനു നേര്‍ക്ക് എന്‍റെ നേത്രങ്ങളെ ഉയര്‍ത്തി എന്നെ ശ്രദ്ധിച്ചാലും. എന്‍റെ പ്രിയങ്കരനേ, അവിടുത്തെ ധര്‍മ്മത്തില്‍ ഉറച്ചുനില്‍ക്കാന്‍ എന്നെ പ്രാപ്തനാക്കുന്നതെന്തോ അതിനെ എനിക്കായി താഴേക്കയച്ചു തന്നാലും. അങ്ങനെ അവിശ്വാസികളുടെ സംശയങ്ങള്‍ അങ്ങയ്ക്കു നേരെ തിരിയുന്നതില്‍ നിന്ന് എനിക്ക് വിഘ്നമാകാതിരുന്നേക്കാം.
സത്യമായും, ശക്തിയുടെ ദൈവവും വിപദ്രക്ഷകനും സര്‍വ്വതേജസ്വിയും സര്‍വ്വപ്രബലനുമാണങ്ങ്.
ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ രോഗശമനത്തിന്‍റെ സമുദ്രത്താലും, അവിടുത്തെ കൃപയാകുന്ന പകല്‍ നക്ഷത്രത്തിന്‍റെ ദീപ്തിയാലും, അവിടുത്തെ സേവകരെ അങ്ങു വശീകരിച്ചത് ഏതിലൂടെയാണോ ആ നാമത്താലും, അവിടുത്തെ അത്യുന്നത വചനത്തിന്‍റെ വ്യാപനശക്തിയാലും അവിടുത്തെ അത്യുന്നത തൂലികയുടെ കഴിവിനാലും, ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള സകല സൃഷ്ടിജാലങ്ങളുടേയും മുന്നിലായിരിക്കുന്ന അവിടുത്തെ കൃപയാലും ഞാന്‍ അങ്ങയോടു യാചിക്കുന്നു. എല്ലാ ദുഃഖങ്ങളില്‍ നിന്നും അസ്വാസ്ഥ്യങ്ങളില്‍ നിന്നും ദുര്‍ബ്ബലതകളില്‍ നിന്നും അസ്ഥിരതകളില്‍ നിന്നും അവിടുത്തെ അനുഗ്രഹമാകുന്ന ജലം കൊണ്ട് എന്നെ ശുദ്ധമാക്കേണമേ.
അല്ലയോ എന്‍റെ പ്രഭുവേ, അങ്ങയുടെ അനുഗ്രഹത്തിന്‍റെ കവാടത്തില്‍ അവിടുത്തെ അപേക്ഷകന്‍ കാത്തുനില്‍ക്കുന്നതും അങ്ങയില്‍ തന്‍റെ പ്രതീക്ഷകളര്‍പ്പിച്ചിട്ടുള്ളവന്‍ അവിടുത്തെ നിസ്വാര്‍ത്ഥതയുടെ ചരടില്‍ മുറുകെപ്പിടിച്ചിട്ടുള്ളതും അവിടുന്നു കാണുന്നുണ്ട്. അവിടുത്തെ കൃപയുടെ സൗന്ദര്യത്തില്‍ നിന്നും അവിടുത്തെ സ്നേഹകാരുണ്യമാകുന്ന പകല്‍ നക്ഷത്രത്തില്‍ നിന്നും അവന്‍ തേടുന്ന വസ്തുക്കളെ അവനു നിഷേധിക്കരുതേ എന്ന് ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു.
അവിടുന്ന് ഇച്ഛിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. എന്നെന്നും പൊറുക്കുന്നവനും അത്യുദാരനുമായ അങ്ങൊഴികെ മറ്റൊരു ദൈവമില്ല.
എന്‍റെ ദൈവമേ, ഹതാശരായ അനേകം ഹൃദയങ്ങള്‍ അവിടുത്തെ ധര്‍മ്മത്തിന്‍റെ ജ്വാലയാല്‍ ഉത്തേണ്‍ജിതമായിട്ടുണ്ട്. നിദ്രയിലാണ്ടിരിക്കുന്ന അനേകംപേര്‍ അവിടുത്തെ സ്വരമാധുര്യത്താല്‍ ഉണര്‍ത്തപ്പെട്ടിട്ടുണ്ട്. അങ്ങയുടെ ഏകത്വമാകുന്ന വൃക്ഷത്തിന്‍റെ തണലിന്‍ കീഴില്‍ അഭയം തേടിയ അപരിചിതര്‍ എത്രപേരാണ്, അങ്ങയുടെ ദിനങ്ങളില്‍ അവിടുത്തെ ജീവജലമാകുന്ന ഉറവയില്‍ നിന്ന് പാനം ചെയ്ത ദാഹാര്‍ത്തര്‍ എത്ര എണ്ണമറ്റതാണ്.
അങ്ങയുടെ നേര്‍ക്കു സ്വയം തിരിഞ്ഞവരും അങ്ങയുടെ വദനപ്രകാശത്തിന്‍റെ പകല്‍ വസന്തം ആര്‍ജ്ജിക്കാന്‍ തിടുക്കപ്പെട്ടവരും അനുഗ്രഹീതരാണ്. തന്‍റെ എല്ലാ സ്നേഹത്തോടും കൂടി അവിടുത്തെ വെളിപാടിന്‍റെ ഉദയസ്ഥാനത്തേക്കും അവിടുത്തെ പ്രചോദനത്തിന്‍റെ ഉറവയിലേക്കും തിരിഞ്ഞിട്ടുള്ളവര്‍ അനുഗ്രഹീതരാണ്. അവിടുത്തെ അനുഗ്രഹത്തിലൂടേയും ആനുകൂല്യത്തിലൂടെയും അങ്ങ് അവര്‍ക്കുമേല്‍ ചൊരിഞ്ഞിട്ടുള്ളതെല്ലാം അങ്ങയുടെ പാതയില്‍ ചെലവഴിച്ചിട്ടുള്ളവര്‍ അനുഗ്രഹീതരാണ്. അങ്ങക്കു വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്താല്‍ അങ്ങൊഴികെ മറ്റുള്ളതിനെയെല്ലാം ത്യജിച്ചിട്ടുള്ളവന്‍ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. അങ്ങയുമായി വളരെ അടുത്ത സംവാദം നടത്തുന്നത് ആസ്വദിക്കുന്നവനും അങ്ങൊഴികെ മറ്റുള്ളതിനോടെല്ലാമുള്ള ആകര്‍ഷണത്തില്‍ നിന്ന് സ്വയം മാറിയവനും അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
എന്‍റെ ദൈവമേ, അങ്ങയുടെ നാമമായ, അങ്ങയുടെ ശക്തിയാലും പരമാധികാരത്താലും അവന്‍റെ തടവറയുടെ ചക്രവാളത്തിനുമപ്പുറം ഉയര്‍ന്നിട്ടുള്ളവനാല്‍ ഞാന്‍ അപേക്ഷിക്കുന്നു. അവിടുത്തെ ഉയര്‍ത്തപ്പെടലിനും അങ്ങയ്ക്കും ഉചിതമായിട്ടുള്ളതെന്തോ അത് എല്ലാവര്‍ക്കും വേണ്ടി കല്‍പ്പിക്കേണമേ.
സത്യത്തില്‍ അങ്ങയുടെ ശക്തി സകലവസ്തുക്കള്‍ക്കും തുല്യമാണ്.
അല്ലയോ എന്‍റെ ദൈവമേ, എല്ലാ സ്തുതിയും സകലകീര്‍ത്തിയുടേയും, പ്രതാപത്തിന്‍റേയും, മഹത്വത്തിന്‍റേയും, ബഹുമതിയുടേയും, പരമാധികാരത്തിന്‍റേയും, ആധിപത്യത്തിന്‍റേയും, ഉത്തുംഗതയുടേയും, ചാരുതയുടേയും, ഭയഭക്തിയുടേയും, ശക്തിയുടേയും സ്രോതസ്സായ അവിടുത്തേക്കാകട്ടെ. അവിടുന്ന് ഇച്ഛിക്കുന്നവരെ അവിടുത്തെ അതിമഹത്തായ സമുദ്രത്തിന്‍റെ സാമിപ്യത്തിലേക്കടുപ്പിക്കാന്‍ അവിടുന്നു കാരണമാകുന്നു. അവിടുന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവിടുത്തെ അതിപൗരാണിക നാമത്തെ തിരിച്ചറിയുന്നതിനുള്ള ബഹുമതി അവിടുന്നു നല്‍കുന്നു. ഭുവിലും ദ്യോവിലുമുള്ള ആര്‍ക്കും തന്നെ അവിടുത്തെ പരമാധികാര ഇച്ഛയുടെ പ്രവര്‍ത്തനത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയുകയില്ല. സകല അനശ്വരതയിലും നിന്നുകൊണ്ട് അവിടുന്നു മുഴവന്‍ സൃഷ്ടിജാലത്തേയും ഭരിക്കുന്നു. സൃഷ്ടിക്കപ്പെട്ട സകല വസ്തുക്കളുടേയും മേല്‍ അവിടുത്തെ പരമാധികാരം പ്രയോഗിക്കുന്നത് അവിടുന്ന് എന്നെന്നും തുടര്‍ന്നുകൊണ്ടേയിരിക്കും. സര്‍വ്വശക്തനും അത്യുന്നതനും സര്‍വ്വപ്രബലനും സര്‍വ്വവിവേകിയും ആയ അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല.
അല്ലയോ പ്രഭോ, അവിടുത്തെ സേവകരുടെ വദനങ്ങള്‍ പ്രകാശമാനമാക്കിയാലും. അങ്ങനെ അവര്‍ അങ്ങയെ ദര്‍ശിക്കുമാറാകട്ടെ. അവിടുത്തെ സ്വര്‍ഗ്ഗീയ ആനുകൂല്യങ്ങളുടെ സദസ്സിനു നേര്‍ക്ക് അവര്‍ തിരിയുമാറും, അവിടുത്തെ സത്തയുടെ പകല്‍ വസന്തവും അവിടുത്തെ വ്യക്തിത്വത്തിന്‍റെ പ്രകടഭാവവും ആയ അവനെ തിരിച്ചറിയുമാറും അവരുടെ ഹൃദയങ്ങളെ ശുചീകരിച്ചാലും. സത്യമായും അങ്ങു സകലലോകങ്ങളുടെയും പ്രഭുവാണ്. അനിയന്ത്രിതനും സര്‍വ്വവിജയിയും ആയ അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല.
പ്രഭോ, എന്‍റെ ദൈവമേ, അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ! ഏതൊരു മഹത് നാമത്താല്‍ നിശ്ചിത സമയമണി മുഴക്കപ്പെടുകയും പുനരുത്ഥാനം സംഭവിക്കുകയും ആകാശ-ഭൂമികളിലെ സര്‍വ്വ ചരാചരങ്ങളും ഭയപ്പെടുകയും വിറകൊള്ളുകയും ചെയ്തുവോ, ആ നാമത്തില്‍ ഞാന്‍ അര്‍പ്പിക്കുന്നു. അവിടുത്തെ കാരുണ്യ സ്വര്‍ഗ്ഗത്തില്‍ നിന്നും അവിടുത്തെ മൃദുവായ അനുകമ്പയുടെ മേഘങ്ങളില്‍ നിന്നും അങ്ങയ്ക്കു നേരെ തിരിയുകയും അവിടുത്തെ ധര്‍മ്മത്തെ സഹായിക്കുകയും ചെയ്തിട്ടുള്ള അവിടുത്തെ സേവകരുടെ ഹൃദയങ്ങളെ സന്തോഷിപ്പിക്കുന്നതിനെ താഴേക്കു വര്‍ഷിക്കേണമേ.
അല്ലയോ എന്‍റെ പ്രഭോ, വൃഥാ സങ്കല്പങ്ങളുടെയും വിഫലഭാവനകളുടെയും ശരങ്ങളില്‍നിന്ന് അവിടുത്തെ സേവകരേയും സേവികമാരേയും സുരക്ഷിതരാക്കിയാലും. അവിടുത്തെ കാരുണ്യത്തിന്‍റെ കരങ്ങളാല്‍ അവിടുത്തെ ജ്ഞാനത്തിന്‍റെ മൃദുവായി ഒഴുകുന്ന ജലത്തില്‍ ഒരു ഇറക്ക് അവര്‍ക്കു നല്‍കിയാലും.
സത്യമായും, അങ്ങാണ് സര്‍വപ്രബലനും അത്യുന്നതനും എന്നെന്നും പൊറുക്കുന്നവനും അത്യുദാരനും.
അല്ലയോ ദൈവമേ, എന്‍റെ ദൈവമേ! ഏറ്റവും പ്രശസ്തമായ രക്തസാക്ഷിത്വത്തിന്‍റെ ആസ്ഥാനമായ ഐശ്വര്യത്തിന്‍റെ കൊടുമുടിയിലേക്ക് തിടുക്കപ്പെട്ടുപോകത്തക്കവണ്ണം നിന്‍റെ മധുരമായ വചനത്താല്‍ ഏവര്‍ ആകര്‍ഷിക്കപ്പെട്ടുവോ അങ്ങനെയുള്ള നിന്‍റെ യഥാര്‍ത്ഥഭക്തډാരുടെ ചോരയാല്‍ ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു; നിന്‍റെ അറിവില്‍ പ്രതിഷ്ഠിതമായ നിന്‍റെ രഹസ്യങ്ങളാണെ, നിന്‍റെ സമൃദ്ധിയുടെ സമുദ്രത്തില്‍ നിധിയായികിടക്കുന്ന മുത്തുകളാണെ, ഞാന്‍ നിന്നോട് അഭ്യര്‍ത്ഥിക്കുന്നു. എനിക്കും എന്‍റെ അച്ഛനും എന്‍റെ അമ്മയ്ക്കും മാപ്പുതരിക. കാരുണ്യം കാണിക്കുന്നവരില്‍ വച്ച്, സത്യത്തില്‍, നീയാണ് ഏറ്റവും കാരുണികന്‍ ആയിട്ടുള്ളത്. എന്നും മാപ്പ് നല്‍കുന്ന, എല്ലാ സമൃദ്ധികളും തികഞ്ഞ നീയല്ലാതെ വേറെ ദൈവം ഇല്ല.
അല്ലയോ നാഥാ! പാപികളില്‍ സാരമായിട്ടുള്ള ഇവന്‍ നിന്‍റെ ആനുകൂല്യത്തിന്‍റെ സമുദ്രത്തിലേക്ക് തിരിയുന്നു. ദുര്‍ബലനായ ഈയുള്ളവന്‍ നിന്‍റെ ദിവ്യമായ ശക്തിയുടെ രാജ്യം തേടുന്നു; ഈ സാധുവായ ജീവി നിന്‍റെ ധനമാകുന്ന പകല്‍ നക്ഷത്രത്തിലേക്കു ചാഞ്ഞിരിക്കുന്നു. നീ ഇതൊക്കെ കാണുന്നു. നിന്‍റെ കാരുണ്യവും കൃപയുംകൊണ്ടു, നാഥാ, നീ അവനെ നിരാശപ്പെടുത്തരുതേ, നിന്‍റെ ദിനങ്ങളില്‍ നിന്‍റെ സമൃദ്ധിയുടെ വെളിപാടുകളില്‍ നിന്ന് അവനെ മാറ്റി നിര്‍ത്തരുതേ, നിന്‍റെ സ്വര്‍ഗ്ഗത്തിലും നിന്‍റെ ഭൂമിയിലും താമസിക്കുന്ന എല്ലാവര്‍ക്കുമായി നീ മലര്‍ക്കെ തുറന്ന നിന്‍റെ വാതില്‍ക്കല്‍ നിന്ന് അവനെ ഓടിച്ചു കളയരുതേ.
കഷ്ടം! കഷ്ടം! എന്‍റെ പാപങ്ങള്‍ നിന്‍റെ പരിശുദ്ധിയുടെ കോടതിയെ സമീപിക്കുന്നതില്‍ നിന്നും എന്നെ തടസ്സപ്പെടുത്തിയിരിക്കുന്നു. എന്‍റെ അതിക്രമങ്ങള്‍ കാരണം നിന്‍റെ മാഹാത്മ്യത്തിന്‍റെ പരിശുദ്ധ കൂടാരത്തില്‍ നിന്നു ഞാന്‍ തെറ്റി മാറിയിരിക്കുന്നു. നീ ചെയ്യരുതെന്ന് എന്നോടു കല്പിച്ചത് ഞാന്‍ ചെയ്യുകയും, ആചരിക്കണമെന്ന് എന്നോടു വിധിച്ചത് ഞാന്‍ മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
നാമങ്ങളുടെ പരമനാഥനായ നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. നിന്‍റെ അടുത്തേക്കു വരാന്‍ എനിക്കു കഴിവുണ്ടാക്കുന്നതും എനിക്കും നിന്‍റെ മാപ്പ്, ക്ഷമ എന്നിവയ്ക്കും ഇടയില്‍ നിന്നിട്ടുള്ള എന്‍റെ അതിക്രമണങ്ങളില്‍ നിന്ന് എന്നെ ശുദ്ധീകരിക്കുന്നതും ആയതെന്തോ അത് നിന്‍റെ സമൃദ്ധിയുടെ പേനകൊണ്ട് എനിക്കുവേണ്ടി എഴുതുക.
സത്യമായും അങ്ങു പ്രബലനും ഔദാര്യനിധിയുമാണ്. ശക്തനും ദയാലുവുമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
മദ്ധ്യാഹ്നത്തിനും സൂര്യാസ്തമയത്തിനുമിടയ്ക്ക് ഇരുപത്തിനാലു മണിക്കൂറിലൊരിക്കല്‍ ചൊല്ലേണ്ടത്.
എന്‍റെ ദൈവമേ! അങ്ങയെ അറിയുവാനും ആരാധിക്കുവാനുമാണ് അവിടുന്നെന്നെ സൃഷ്ടിച്ചതെന്ന് എനിക്കു സാക്ഷ്യപ്പെട്ടിരിക്കുന്നു. ഈ നിമിഷം എന്‍റെ ബലഹീനതയും അവിടുത്തെ ബലപാരമ്യവും, എന്‍റെ അകിഞ്ചനതയും അവിടുത്തെ ഐശ്വര്യവും എനിക്കു പ്രമാണമായിരിക്കുന്നു. അവിടുന്നല്ലാതെ വിപദ്രക്ഷകനും സ്വയംവര്‍ത്തിയുമായി മറ്റൊരു ദൈവമില്ല.